നടൻ മുരളി ഇല്ലായിരുന്നുവെങ്കിൽ താൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ല: ലാലിന്റെ വെളിപ്പെടുത്തൽ
മലയാളത്തിലെ സുപ്പർഹിറ്റ് സംവിധായകരായിരുന്ന സിദ്ദിഖ്‌ലാൽ ഹിറ്റ് ജോഡികൾ രണ്ട് വഴികളിൽ സഞ്ചരിക്കാൻ തീരുമാനിച്ചതിലൂടെ സിനിമാപ്രേക്ഷകർക്ക് വലിയ നഷ്ടമുണ്ടായെങ്കിലും ലാൽ എന്ന അതുല്യനായ നടനെ പ്രോക്ഷകർ തിരിച്ചറിഞ്ഞു. സിദ്ധിഖുമായി പിരിഞ്ഞതിന് ശേഷം സിനിമാ അഭിനയവും സ്വന്തമായി നിര്‍മ്മാണവും സംവിധാവുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് ലാല്‍ ഇപ്പോള്‍.
അഭിനയത്തിലേക്ക് തിരഞ്ഞപ്പോൾ തന്നെ കളിയാട്ടത്തിലെ പനിയൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി കൊണ്ട് നടനെന്ന രീതിയിൽ തന്റെ ശക്തമായ സാന്നിധ്യം ഊട്ടിഉറപ്പിക്കുകയായിരുന്നു ലാൽ ചെയ്തത്. പിന്നീട് നിരവധി കഥാപാത്രങ്ങളെ ലാൽ അവതരിപ്പിച്ച് വിജയിപ്പിച്ചു.
എന്നാൽ ഇപ്പോഴിതാ നടൻ മുരളി ഇല്ലായിരുന്നുവെങ്കിൽ താൻ എന്ന നടൻ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയാണ് ലാൽ. മുരളി പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചതുകൊണ്ട് മാത്രമാണ് കളിയാട്ടത്തിൽ അഭിനയിക്കാൻ താൻ സമ്മതിച്ചതെന്ന് ലാൽ പറയുന്നു.
മുരളിയെ കുറിച്ചുള്ള ലാലിന്റെ വാക്കുകൾ ഇങ്ങനെ
മുരളിച്ചേട്ടൻ പകരക്കാരനായി നിൽക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാൻ കളിയാട്ടത്തിൽ അഭിനയിക്കാൻ പോയത്. പറ്റുന്നില്ലെങ്കിൽ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാൻ വെച്ച നിബന്ധന.
മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോൾ ലാലിന് പറ്റിയില്ലെങ്കിൽ ഞാൻ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയ്യാറായില്ലെങ്കിൽ ലാൽ എന്ന നടൻ ഉണ്ടാകുമായിരുന്നില്ലെന്ന് ലാൽ വെളിപ്പെടുത്തി.



Comments
Post a Comment